Saturday, 7 February 2015

സത്യാഗ്രഹസമയത്ത് താമസിച്ചിരുന്ന ആശ്രമത്തിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന സത്യാഗ്രഹസ്മാരക വിദ്യാലയം


ഗാന്ധിയുടെ സന്ദർശനം മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിയും മറ്റു നേതാക്കളും സത്യാഗ്രഹസമയത്ത് താമസിച്ചിരുന്ന ആശ്രമത്തിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന സത്യാഗ്രഹസ്മാരക വിദ്യാലയം തന്റെ സത്യാഗ്രഹ സിദ്ധാന്തം ഇങ്ങനെ പരീക്ഷിപ്പെടുന്ന സ്ഥലത്തേക്ക് ഗാന്ധിയുടെ ഒരു സന്ദർശനം ഒഴിവാക്കാവുന്നതായിരുന്നില്ല. 1925 മാർച്ച് 10-ന്, സഹായി മഹാദേവദേശായി, മകൻ രാംദാസ്, അലാഡി കൃഷണസ്വാമി അയ്യർ, സി. രാജഗോപാലാചാരി എന്നിവർക്കൊപ്പം ഗാന്ധി കേരളത്തിലെത്തി. ശിവഗിരി, വൈക്കം ശിവഗിരിയിൽ അദ്ദേഹം നാരായണഗുരുവിനെ സന്ദർശിച്ചു. വൈക്കത്തെ സത്യാഗ്രഹരീതിയോട് വിയോജിപ്പുണ്ടോ എന്ന് ഗാന്ധി ചോദിച്ചപ്പോൾ, എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ഗുരു പറഞ്ഞു. അഹിംസയും സത്യാഗ്രഹവും പ്രയോജനരഹിതമാണെന്നും, അവകാശപ്രാപ്തിക്ക് ഹിംസ ആവശ്യമായി വരുമെന്നും ചിലർ‍ക്ക് അഭിപ്രായമുള്ളതായി ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോൾ, ഹിംസ നല്ലതാണെന്ന അഭിപ്രായക്കാരനല്ല താൻ എന്ന് ഗുരു പ്രതികരിച്ചു.[26] വൈക്കത്തെ ആശ്രമത്തിൽ താമസിച്ച ഗാന്ധി സത്യഗ്രഹികളോട് സംസാരിച്ചു. സഹനത്തിന്റേയും ത്യാഗത്തിന്റേയും ക്ഷമയുടേയും പ്രാധാന്യം അടക്കം സത്യാഗ്രഹത്തിന്റെ തത്ത്വങ്ങൾ വിശദീകരിച്ചുകൊടുത്ത്, സത്യഗ്രഹികളുടെ ആത്മവീര്യം ഉയർത്താൻ അദ്ദേഹം ശ്രമിച്ചു. ഇണ്ടന്തുരുത്തി മന വൈക്കം സത്യാഗ്രഹകാലത്ത് സവർണ്ണ യാഥാസ്ഥിതികതയുടെ കേന്ദ്രമായിരുന്ന ഇണ്ടംതുരുത്തി മനയുടെ ഇപ്പോഴത്തെ രൂപം - പുതുക്കി പണിത മന, ഇപ്പോൾ വൈക്കം താലൂക്ക് ചെത്തു തോഴിലാളി യൂണിയൻ കാര്യാലയവും, സി.പി.ഐ. നേതാവ് സി.കെ. വിശ്വനാഥൻ ഉൾപ്പെടെയുള്ള തൊഴിലാളി നേതാക്കളുടെ സംസ്കാരസ്ഥാനവുമാണ്‌.[27] സവർണ്ണ നേതൃത്വവുമായി ഒരു ഒത്തുതീർപ്പും ഗാന്ധി ആഗ്രഹിച്ചു. അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു. ആശ്രമത്തിൽ വരാൻ ക്ഷണിച്ച്, സവർണ്ണ നേതാവ് ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിക്ക് ഗാന്ധിയുടെ സഹായി മഹാദേവദേശായി ഒരു കുറിപ്പയച്ചു. തന്നെ കാണണമെന്നുള്ളവർക്ക് വീട്ടിൽ വന്ന് കാണാമെന്ന് നമ്പൂതിരി മറുപടി പറഞ്ഞു.[28] പിറ്റേദിവസം ഉച്ചക്ക് ഗാന്ധിയും കൂട്ടരും നമ്പൂതിരിയുടെ വസതിയായ ഇണ്ടംതുരുത്തി മനയിൽ എത്തി. സി. രാജഗോപാലാചാരി, മഹാദേവദേശായി, പുത്രൻ രാമദാസ് ഗാന്ധി എന്നിവർ ഗാന്ധിയുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നമ്പ്യാതിരിക്കൊപ്പം വടക്കുംകൂർ രാജ, വഴുതനക്കാട്ടു രാജ, എം.കെ.രാമൻപിള്ള, പി.സി.കൃഷ്ണപിള്ള എന്നിവരും ഉണ്ടായിരുന്നു. സന്ദർശകരെ വീടിന്റെ വരാന്തയിൽ ഇരുത്തിയിട്ട് നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിൽ ഇരുന്നു. ഗാന്ധിയും സഹപ്രവർത്തകരും അവർണരുടെ സ്പർശനമേറ്റ് അശുദ്ധി വന്നവരായതുകൊണ്ട് അവരെ മനയുടെ അകത്ത് കടത്തുന്നത് ശരിയല്ല എന്ന് നമ്പൂതിരി കരുതി.[ങ] ചർച്ച അവരുടെ ചർച്ച മൂന്നു മണിക്കൂറോളം നീണ്ടു. കള്ളന്മാർക്കോ, മദ്യപാനികൾക്കൊ, ദുർന്നടപ്പുകാർക്കോ പൊതുവഴിയിൽ കൂടിയുള്ള നടത്തം അനുവദിക്കാതിരിക്കുന്നതു തനിക്കു മനസ്സിലാകുമെന്നും എന്നാൽ ജനിച്ച ജാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ വഴിമുടക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഗാന്ധി പറഞ്ഞു. അവർണ്ണരുടെ അവസ്ഥ, അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്. അവരുടെ സംഭാഷണത്തിലെ ആ ഭാഗം ഈവിധമായിരുന്നു:-[29] എം.കെ.ഗാന്ധി ....സംശയിക്കേണ്ടവരോ ശത്രുക്കളോ അല്ല അവർ....അവർ കൊള്ളക്കാരോ കള്ളന്മാരോ മദ്യപാനികളോ ദുർനടപ്പുകാരോ ആണെങ്കിലും എനിക്കു മനസ്സിലാക്കാനാവും. പക്ഷേ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈയൊരു തടസ്സമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല....ഇതിനു നിങ്ങളുടെ ഉത്തരം എന്താണെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. ഇണ്ടന്തുരുത്തി ഹിന്ദുമതശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ മഹാത്മജി വിശ്വസിക്കുന്നുണ്ടോ? എം.കെ.ഗാന്ധി ഉണ്ട്. ഇണ്ടന്തുരുത്തി താങ്കൾ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ? എം.കെ.ഗാന്ധി ഉണ്ട്. ഇണ്ടന്തുരുത്തി ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻജന്മങ്ങളിലെ പാപങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാരവിധികളനുസരിച്ച്, അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാളും ഹീനരാണ്. എം.കെ.ഗാന്ധി കവർച്ചക്കാരോടും മദ്യപാനികളോടുമെന്നതിനെക്കാൾ മോശമായി ഇവരോടു നിങ്ങൾ പെരുമാറുന്നതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇണ്ടന്തുരുത്തി കള്ളനേയും മദ്യപാനിയെയും അവരുടെ ദുഷ്ചെയ്തികളിൽ നിന്ന് പിന്മാറ്റാൻ, പക്ഷേ, നിയമപരിചരണം കൊണ്ട് കഴിഞ്ഞേക്കാം. ഇവരെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ യാതൊരു മാർഗ്ഗവുമില്ല തന്നെ. എം.കെ.ഗാന്ധി അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നു പോകണമെന്നു മാത്രം. ഇണ്ടന്തുരുത്തി കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. വൈക്കത്ത് നിലവിലിരിക്കുന്ന തരം വിലക്ക് ഹിന്ദുസംഹിതകളിലൊന്നും വിധിച്ചിട്ടില്ലാത്തതാണെന്ന് ഗാന്ധി വാദിച്ചു. ഈ വിലക്ക് ആദിശങ്കരൻ ഏർപ്പെടുത്തിയതാണെന്നായിരുന്നു എതിർപക്ഷത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ, നിഷ്പക്ഷനായ ഒരു ഹിന്ദു പണ്ഡിതൻ ശങ്കരന്റെ സ്മൃതികൾ പരിശോധിക്കണമെന്നും അവയിൽ ഇത്തരം വിലക്ക് പറഞ്ഞിട്ടില്ലെങ്കിൽ അത് പിൻ‌വലിക്കണമെന്നും ഗാന്ധി നിർദ്ദേശിച്ചു. സവർണ്ണരുടെ ഇടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ട്, വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിനെ ഭൂരിപക്ഷം അനുകൂലിക്കുന്നുവെന്ന് കണ്ടാൽ, അത് അംഗീകരിക്കണമെന്നായിരുന്നു ഗാന്ധിയുടെ മറ്റൊരു നിർദ്ദേശം. യാഥാസ്ഥിതികർ നിയോഗിക്കുന്ന ഒരു പണ്ഡിതനും സത്യാഗ്രഹികൾക്കു വേണ്ടി താൻ നിയോഗിക്കുന്ന മറ്റൊരു പണ്ഡിതനും തമ്മിൽ തിരുവിതാംകൂറിലെ ദിവാന്റെ സാന്നിദ്ധ്യത്തിൽ ചര്ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മൂന്നാമതൊരു നിർദ്ദേശവും ഗാന്ധി മുന്നോട്ടു വച്ചു. എന്നാൽ യാഥാസ്ഥിതികർക്ക് ഈ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമായില്ല. അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി. സത്യാഗ്രഹം തുടരുകയും സത്